കൊതുകുനിര്‍മാര്‍ജനം റബ്ബര്‍ തോട്ടങ്ങളില്‍

ഡോ. വി.ടി ജോസ് എന്ന റബ്ബര്‍ ബോര്‍ഡിലെ ശാസ്ത്രജ്ഞന്‍ 2008 മേയ് മായത്തെ റബ്ബര്‍ മാസികയില്‍ പ്രസിദ്ധീകരിച്ചതും എനിക്കറിയാവുന്നതും. ഒരു താരതമ്യ പഠനം.

ലാര്‍വ (കൂത്താടി) കളെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍

  • കുടിവെള്ള സംഭരണികളിലെയും മറ്റും വെള്ളം ഇടക്കിടെ ചോര്‍ത്തിക്കളഞ്ഞ്  വൃത്തിയാക്കുക.

എനിക്കറിയാവുന്നത് - ജലം അമൂല്യമാണ്. അത് ഇടക്കിടെ ചോര്‍ത്തിക്കളയുന്നതിനേക്കാള്‍ ജലം സംഭരണികളില്‍ തീരുവോളം ഉപയോഗിച്ച് തീര്‍ക്കുക.

  • ജല സംഭരണികളില്‍ കൊതുക് കടക്കാതെ സൂക്ഷിക്കുക.

എനിക്കറിയാവുന്നത് - വായുവിന് കടക്കുവാന്‍ കഴിയുന്ന ഭാഗത്തുകൂടി കൊതുകിന് കടക്കുവാന്‍ കഴിയും.  എയര്‍ ടൈറ്റ് ആയാല്‍ ജലം ടാപ്പിലൂടെ ലഭിക്കില്ല.

  • വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള കുഴികള്‍ നികത്തുക.

എനിക്കറിയാവുന്നത് - സബ്സിഡികള്‍ തന്ന് റബ്ബര്‍ ബോര്‍ഡ് ഒരുകാലത്ത് നീക്കുഴികള്‍ എടുപ്പിച്ചത് മുഴുവന്‍ നികത്താതെ ഭൂമിയെ റീ ചാര്‍ജ്  ചെയ്യുന്നത്  നല്ലതാണ്.

  • ഓവുചാലുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് തടയുക.

എനിക്കറിയാവുന്നത് - ഓവുചാലുകള്‍ നിര്‍മിക്കുമ്പോള്‍ ജലം കെട്ടി നില്‍ക്കാത്ത രീതിയില്‍ നിര്‍മിക്കുക.

  • റബ്ബര്‍ പാലെടുത്ത ശേഷം ചിരട്ടകള്‍ കമഴ്ത്തിവയ്ക്കുക.

എനിക്കറിയാവുന്നത് - തുടര്‍ച്ചയായി ടാപ്പ് ചെയ്യുന്ന തോട്ടങ്ങളില്‍ കറയെടുക്കുമ്പോള്‍ തുള്ളി വീഴുന്ന ചിരട്ടകള്‍ നിവര്‍ത്തി വെയ്ക്കുക.

  • വെള്ളക്കെട്ടുകളില്‍ മണ്ണെണ്ണ/ഡീസല്‍ ഒഴിക്കുക.

എനിക്കറിയാവുന്നത് - ക്രൂഡ്ഓയില്‍ വില ബാരലിന് 126 ഡോളര്‍ വിലയുള്ളപ്പോള്‍ ഇത്തരത്തിലൊരു നിര്‍‌ദ്ദേശം നല്ലതല്ല. മാത്രവുമല്ല പെട്രോളിയം ഉല്പന്നങ്ങള്‍ കൃഷിയിടങ്ങള്‍ക്ക് നല്ലതല്ല.

  • ഫെന്‍തയോണ്‍ (ബേടെക്സ് 1000) 1 മി. ലിറ്റര്‍ 2 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് കൂത്താടികള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള വെള്ളക്കെട്ടുകളില്‍ തളിക്കുക.

എനിക്കറിയാവുന്നത് - വിഷവസ്തുക്കള്‍ വെള്ളക്കെട്ടുകളില്‍ തളിച്ചാല്‍ അത് ജലാശയങ്ങളെ മലിനപ്പെടുത്തുകയും മത്സ്യങ്ങള്‍ ചാകുവാന്‍ ഇടയാകുകയും ചെയ്യും.

  • ജലാശയങ്ങളില്‍ വരാല്‍, ഗപ്പി, ഗംബൂസിയ എന്നീ കൂത്താടി ഭോജികളായ മത്സ്യങ്ങളെ വളര്‍ത്തുക.

എനിക്കറിയാവുന്നത് - ജലാശയങ്ങളെ വിഷമുക്തമാക്കിയാല്‍ മാത്രമേ മത്സ്യങ്ങള്‍ക്ക് വളരുവാന്‍ കഴിയൂ.

  • ബാസില്ലസ് തുറിന്‍ജിയന്‍സിസ്, ബാസില്ലസ് സ്പെറിക്കസ് ഇനം ബാക്ടീരിയകളെ കൂത്താടികള്‍ ഉണ്ടാകാനിടയുള്ള സ്ഥലങ്ങളില്‍ നിക്ഷേപിച്ച് വളരുവാന്‍ അനുവദിക്കുക.

എനിക്കറിയാവുന്നത് - പൊതുജനത്തിന് മനസിലാകാത്ത ഇത്തരം ബാക്ടീരിയകളെ ഈര് സംരക്ഷിക്കും.

എനിക്കറിയാവുന്നത് - ഇത്തരം വിഷ വസ്തുക്കള്‍ കൊതുകുകളെ കൊന്നില്ലെങ്കിലും മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലും.

  • സൈഫ്ളുത്രിന്‍ 10% ഡബ്ല്യു. പി 12.50 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക.

എനിക്കറിയാവുന്നത് - ഇത്തരം വിഷങ്ങളെല്ലാം തന്നെ വാരിസ്ഥിതിക നാശം സംഭവിക്കുവാന്‍ മാത്രമേ സഹായകമാകൂ

ചീക്കുരോഗം (Pink Disease)

മഴക്കാലത്ത് റബ്ബറിനെ ബാധിക്കുന്ന പ്രധാന രോഗമാണിത്. “കോര്‍ട്ടീസിയം സാല്‍മോണിക്കളര്‍” എന്നയിനം കുമിളാണ് രോഗകാരി. ജൂണ്‍ മാസത്തോടെ രോഗബാധയുണ്ടാകുമെങ്കിലും ജൂലൈ-നവംബര്‍ കാലയളവിലാണിതു ദൃഷ്ടിയില്‍പ്പെടുക. രണ്ടുമുതല്‍ 12 വരെ വര്‍ഷം പ്രായമുള്ള ചെടികളിലാണ് സാധാരണയായി രോഗം കൂടുതലായുണ്ടാവുക. ആര്‍ആര്‍ഐഐ 105 ഈ രോഗത്തിന് കൂടുതല്‍ വിധേയമാണെന്ന് കണ്ടിരിക്കുന്നു. എറ്റവും പുതിയ ഇനങ്ങളായ ആര്‍ആര്‍ഐഐ 414, 430 എന്നീ ഇനങ്ങള്‍ക്ക് അല്‍പംകൂടി പ്രതിരോധശേഷിയുള്ളതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

സാധാരണയായി, മരങ്ങളുടെ കവരഭാഗത്താണ് രോഗബാധയുണ്ടാകുന്നത്. തൊലിയുടെ പുറമേ, വെള്ളയോ പിങ്കോ നിറത്തില്‍ ചിലന്തിവലപോലെ പൂപ്പല്‍ കാണപ്പെടുന്നു. അവിടെനിന്നും റബ്ബര്‍പാല്‍ ഒലിച്ചിറങ്ങുകയും ക്രമേണ ആ ഭാഗം വിണ്ടുകീറുകയും ചെയ്യുന്നു. രോഗം ബാധിച്ചതിന് താഴെയുള്ള ഭാഗത്തുനിന്ന് ശാഖകള്‍ ഉണ്ടാവുന്നു. രോഗബാധയുണ്ടായതിന്റെ മുകള്‍ ഭാഗത്തുള്ള ഇലകളും തണ്ടും ഉണങ്ങുമെങ്കിലും അവ കൊഴിഞ്ഞുപോകാതെ മരത്തില്‍ത്തന്നെ നില്‍ക്കും.

ഈ രോഗം സാധാരണയായി ഒരു തോട്ടത്തിലെ മുഴുവന്‍ മരങ്ങളേയും ഒരേ സമയം ബാധിക്കാറില്ലാത്തതിനാല്‍ തോട്ടം മുഴുവനായി മുന്‍കരുതല്‍ നടപടി സ്വീകരിക്കുക. ലാഭകരമായിരിക്കുകയില്ല. എന്നാല്‍ ആര്‍ആര്‍ഐഐ 105 പോലെ, രോഗബാധയ്ക്ക് എളുപ്പം വിധേയമാകുന്ന ഇനങ്ങളാണ് കൃഷി ചെയ്തിരിക്കുന്നതെങ്കില്‍ തോട്ടത്തിന് മൊത്തമായി പ്രതിരോധനടപടി സ്വീകരിക്കുന്നതാവും ഉത്തമം. മേയ്-ജൂണ്‍ ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായി രണ്ടുതവണ മരങ്ങളുടെ കവരഭാഗത്ത് ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കുന്നത് രോഗബാധയെ ഒരു പരിധിവരെ തടയുന്നു. രണ്ടും മൂന്നും വര്‍ഷം പ്രായമായ ചെടികളില്‍, മഴക്കാലമാരംഭിക്കുന്നതിന് തൊട്ടുമുമ്പായി പ്രധാന കവരഭാഗങ്ങളിലെല്ലാം 10 ശതമാനം വീര്യമുള്ള ബോര്‍ഡോകുഴമ്പ് പുരട്ടണം. കവരഭാഗങ്ങളില്‍, പച്ചനിറവും തവിട്ട് നിറവും യോജിക്കുന്ന ഭാഗത്ത് ഒരടി നീളത്തില്‍ ഇത് പുരട്ടേണ്ടതാണ്. മൂന്നു വര്‍ഷം പ്രായമായ തൈകളില്‍ എറ്റവും അടിയിലത്തെ കവരത്തിന് മരുന്ന് പുരട്ടേണ്ടതില്ല. ഒക്ടോബര്‍ മാസത്തോടെ, മരങ്ങള്‍ പരിശോധിച്ച്, രോഗബാധയുള്ളവയ്ക്കുമാത്രം ഒരിക്കല്‍ക്കൂടി മരുന്ന് പുരട്ടിക്കൊടുക്കാവുന്നതാണ്. ഇങ്ങനെ ബോര്‍ഡോകുഴമ്പ് പുരട്ടുമ്പോള്‍, പശ ഉപയോഗിക്കേണ്ടതില്ല.

ജൂണ്‍ മുതല്‍ ഒകത്ടോബര്‍ വരെയുള്ള മാസങ്ങലില്‍ കൂടെക്കൂടെ തോട്ടം സന്ദര്‍ശിച്ച് ഏതെങ്കിലും മരത്തിന് രോഗബാധയുണ്ടോയെന്ന് കണ്ടെത്തുക. രോഗബാധയുടെ ആദ്യഘട്ടത്തില്‍ത്തന്നെ നിവാരണനടപടികള്‍ ആരംഭിക്കേണ്ടതാണ്. ചെടിയുടെ കവരഭാഗത്ത് വെള്ളയോ പിങ്കോ നിറത്തിലുള്ള പൂപ്പല്‍ കാമപ്പെട്ടാലുടന്‍തന്നെ ആ ഭാഗത്ത് ഒരടി മുകളിലേയ്ക്കും താഴേയ്ക്കും നീട്ടി, തൊലി ചുരണ്ടിമാറ്റി, 10 ശതമാനം വീര്യമുള്ള ബോര്‍ഡോ കുഴമ്പ് പുരട്ടുക. പട്ട വിണ്ടു കീറിയിട്ടുണ്ടെങ്കില്‍, മരുന്നുണങ്ങിയതിനുശേഷം പട്ട ചുരണ്ടിമാറ്റി ഒന്നുകൂടി ബോര്‍ഡോ കുഴമ്പ് പുരട്ടുക. രോഗബാധയേറ്റ കമ്പഹകളും ചില്ലകളും ഇലയോടെ മുറിച്ച് മാറ്റി തീയിട്ട് നശിപ്പിക്കണം ബോര്‍ഡോ കുഴമ്പിന് പകരം “തൈറൈഡ്” എന്ന കുമിള്‍ നാശിനി, പത്തുഗ്രാം ഒരു കിലോഗ്രാം റബ്ബര്‍കോട്ടില്‍ ചേര്‍ത്ത് പുരട്ടിയാലും മതിയാവും.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ച 2008 മേയ് ലക്കം റബ്ബര്‍ മായികയിലെ 11, 12 പേജുകളില്‍ നിന്നാണ്. എനിക്ക് പറയുവാനുള്ളത് ചുവടെ ചേര്‍ക്കുന്നു.

  • എന്തുകൊണ്ട് ശിഖരക്കെട്ടില്‍ ഉണ്ടാകുന്നു?

പ്രകാശ സംശ്ലേഷണത്തിലൂടെ ഇലയില്‍ രൂപപ്പെടുന്ന അന്നജം കേമ്പിയത്തിന് മുകളിലൂടെ താഴേയ്ക്ക സഞ്ചരിക്കുന്നു. തായ്ത്തടിയിലെ ലെന്റി സെല്ലുകളിലെ പ്രകാശ സംശ്ലേഷണവും ശ്വസനവും ആഹാര സംഭരണവും നടക്കുന്നു. ഇത് ശിഖരക്കെട്ടുവരെയുള്ള പാല്‍ക്കുഴലുകളിലെ കറയുടെ കട്ടി കൂടുവാന്‍ കാരണമാകുന്നു. എന്നുവെച്ചാല്‍ മഴയിലൂടെ ലഭിക്കുന്ന ജലവും ആ സമയത്തെ രാസവള പ്രയോഗവും കാരണം കൂടുതല്‍ പ്രകാശസംശ്ലേഷണം നടക്കുകയും അന്നജത്തിന് താഴേയ്ക്ക് പ്രവഹിക്കവാനുള്ള തടസ്സം സൃഷ്ടിക്കപ്പെടുകയും ശിഖരക്കെട്ടില്‍ കൂട്ടി മുട്ടുകയും അവിടെവെച്ച് പൊട്ടിയൊലിക്കുവാന്‍ കാരണമാകുകയും ചെയ്യുന്നു. പൊട്ടിയൊലിച്ച കറയിലാണ് ഈര്‍പ്പം കാരണം കുമിള്‍ ബാധയുണ്ടാകുന്നത്.

  • തൈമരങ്ങളിലെ കവരഭാഗങ്ങളില്‍ പച്ചനിറമുള്ള ഭാഗവും തവിട്ട് നിറമുള്ള ഭാഗവും കൂട്ടിമുട്ടുന്നഭാഗം.

മേല്‍ വിവരിച്ച പ്രകാരമുള്ള ഒരവസ്ഥതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്.

  • ആര്‍ആര്‍ഐഐ 414, 430 എന്നീ ഇനങ്ങള്‍ക്ക് അല്‍പംകൂടി പ്രതിരോധശേഷിയുള്ളതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഇതില്‍ നിന്നുതന്നെ മനസിലാക്കാം ആര്‍ആര്‍ഐഐ 105 നേക്കാള്‍ ഇവയ്ക്ക് ഉല്പാദനം കുറവാണ് എന്ന്. കൂടുല്‍ ഊര്‍ജം തടി വളരുവാനായി ഇവ വിനിയോഗിക്കുന്നു.

  • “തൈറൈഡ്” എന്ന കുമിള്‍ നാശിനി, പത്തുഗ്രാം ഒരു കിലോഗ്രാം റബ്ബര്‍കോട്ടില്‍ ചേര്‍ത്ത് പുരട്ടിയാലും മതിയാവും

റബ്ബര്‍ കോട്ട് എന്ന പെട്രോളിയം ഉല്പന്നം മരങ്ങള്‍ക്ക് ഹാനികരമാണ്. മാത്രവുമല്ല ഇത് പുരട്ടുന്ന ഭാഗത്ത് ലെന്റിസെല്ലുകള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ കഴിയില്ല.

  • പരിഹാരം

    രണ്ടാവര്‍ഷം മുതല്‍ ചെറിയതോതില്‍ കുമ്മായം ചുറ്റിലും ഈര്‍പ്പമുള്ളസമയത്ത് വിതറി ദിവസങ്ങള്‍ക്ക് ശേഷം Soil pH ഉയര്‍ന്നു എന്ന് ബോധ്യമായശേഷം ആവശ്യത്തിന് മഗ്നീഷ്യം സല്‍ഫേറ്റ് ഇടുക. മരത്തിന് പ്രായം കൂടുന്തോറും ഇവ രണ്ടിന്റേയും അളവ് വര്‍ദ്ധിപ്പിക്കേണ്ടതാണ്. 15 വര്‍ഷത്തില്‍ക്കൂടുതല്‍ പ്രായമുള്ള മരങ്ങള്‍ക്ക് വര്‍ത്തില്‍ നാലുപ്രാവശ്യം ഇത് തുടരാം. മഗ്നീഷ്യത്തിന് വേരുകളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഫോസ്ഫറയിനെ അന്നജത്തോടൊപ്പം വേരിലെത്തികികുവാനുള്ള കഴിവ് കൂടുതല്‍ ആണ്.

    റബ്ബര്‍ വിലയിലെ കളികള്‍

    വിലയിലെ കളികള്‍ കര്‍ഷകര്‍ തിരിച്ചറിയണം. ഏപ്രില്‍ അവസാനം അന്താരാഷ്ട്ര വിലയേക്കാള്‍ കൂട്ടി നിറുത്തി കര്‍ഷകരില്‍ നിന്ന് കഴിയുമെന്നുള്ളിടത്തോളം വിപണിയില്‍ എത്തിക്കുവാനുള്ള ശ്രമമാണ് നടന്നതെന്ന് കാണാം. ഏപ്രില്‍ അവസാനമുള്ള ബാലന്‍സ് സ്റ്റോക്ക് കൂട്ടി ക്കാട്ടണമെങ്കില്‍ ഈ വിലകൂട്ടിയുള്ള വിപണനം അനിവാര്യമാണ്. മാസാവസാനം ഉല്പന്ന നിര്‍മാതാക്കള്‍ നല്‍കിയ ഓര്‍ഡര്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയാത്തത് ഏഴുദിവസത്തിനുള്ളില്‍ ലോഡുകള്‍ കയറ്റി അയക്കണം. അതിനാലാണ് മേയ് ഏഴാം തീയതി വരെ വില കൂടുവാനുള്ള കാരണം. അതിന് ശേഷം വിലയിടിക്കുവാനുള്ള ശ്രമം നടന്നത് അവധി വ്യാപാരം നിരോധിച്ചുകൊണ്ടാണ്. അവിടെയും പരാജയപ്പെടുന്നത് കാണാം. മേയ് പന്ത്രണ്ടാം തീയതി അന്താരാഷ്ട്ര വിപണിയില്‍ ആര്‍എസ്എസ് 3 ന് കിലോഗ്രാമിന് 123.31 രൂപയില്‍ എത്തിയിരിക്കുന്നു. അതിനാല്‍തന്നെ താണ ആഭ്യന്തര വില സാവകാശം മുകളിലേയ്ക്ക് പൊങ്ങാന്‍ തുടങ്ങി എന്നതാണ് വാസ്തവം. ഉയര്‍ന്നു നില്‍ക്കുന്ന ക്രൂഡ് ഓയില്‍ വിലയും ഇന്‍ഡ്യയിലോയ്ക്കുള്ള ഇറക്കുമതിയും വില ഉയരുവാനുള്ള കാരണങ്ങളാണ്.

    ഏതെങ്കിലും കാരണവശാല്‍ ഇന്‍ഡ്യയില്‍ നിന്ന് താണ വിലയ്ക്കുള്ള കയറ്റുമതി നടന്നാല്‍ മാത്രമേ അന്താരാഷ്ട്ര വില ഇടിക്കുവാന്‍ കഴിയുകയുള്ളു. കഴിഞ്ഞ വര്‍ഷത്തെ ഇറക്കുമതിയില്‍ 96% പൂജ്യം ശതമാനം ഇറക്കുമതി തീരുവയോടെ ആയിരുന്നു എന്ന് കണ്ടതായി ഓര്‍ക്കുന്നു. അതിനാല്‍ ഇറക്കുമതി തീരുവ കുറച്ചതുകൊണ്ട് വലിയ പ്രയോജനം ഉല്പന്ന നിര്‍മാതാക്കള്‍ക്ക് ഉണ്ടാകാന്‍ പോകുന്നില്ല. താണവിലയ്ക്കുള്ള കയറ്റുമതി തടയുന്ന കാര്യത്തില്‍ റബ്ബര്‍ ബോര്‍ഡും, ഉല്പന്ന നിര്‍മാതാക്കളും, മിനിസ്ട്രി ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് കോമേഴ്സും മൗനം പാലിക്കുന്നു. കര്‍ഷകര്‍ക്ക് ഗുണം കിട്ടുവാനെന്ന വ്യാജേന ചില കയറ്റുമതിക്കാര്‍ നടത്തുന്ന താണ വിലയ്ക്കുള്ള കയറ്റുമതി കര്‍ഷകരെ ദ്രോഹിക്കുവാന്‍ തന്നെയാണ്.

    കാര്യങ്ങളുടെ സ്ഥിതി ഇതാണെന്നിരിക്കെ പെട്ടെന്നൊന്നും റബ്ബറിന്റെ വില ഇടിയുകയില്ല എന്നു മാത്രമല്ല ഉയരുവാനുള്ള സാധ്യതകളാണ് കാണുവാന്‍ കഴിയുന്നത്. മേയ് മാസം അവസാനം ഇറക്കുമതിയിലൂടെയും വിലയില്‍ വര്‍ദ്ധനവ് വരുത്തിയും സ്റ്റോക്ക് കൂട്ടുവാനുള്ള ശ്രമം വീണ്ടും പ്രതീക്ഷിക്കാം. റബ്ബര്‍ ബോര്‍ഡ് വില ശേഖരിക്കുന്ന ചില ഡീലര്‍മാരും, ചില പത്രങ്ങളും ആണ് വിപണിവില നിശ്ചയിക്കുന്നത്. റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന കണക്കില്‍ സെന്‍ട്രിഫ്യൂജ്ഡ് ലാറ്റെക്സില്‍ അടങ്ങിയിരിക്കുന്ന 40 % റബ്ബറേതര വസ്തുക്കളെയും റബ്ബര്‍ സ്റ്റോക്കായിട്ടാണ് കണക്കാക്കുന്നത്. കൂടാതെ എല്ല മാസവും മിസ്സിംഗ് ഫിഗറും കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്ക് കൂട്ടിയും കുറച്ചും കാണിച്ചും വിലയിലെ ഏറ്റക്കുറച്ചിലിന് അവസരമൊരുക്കുന്നു.

    റബ്ബര്‍ വില ഇടിക്കുവാനുള്ള തന്ത്രം മെനയാതിരുന്നാല്‍ മതി

    റബറിന്‌ എല്ലാക്കാലത്തും മികച്ച വില പ്രതീക്ഷിക്കരുത്‌

    രാജ്യാന്തര റബര്‍ സമ്മേളനം സമാപിച്ചു

    കൊച്ചി: റബറന്‌ എല്ലാക്കാലത്തും മികച്ച വില പ്രതീക്ഷിക്കരുതെന്നും റബര്‍മേഖല ഭാവി മുന്നില്‍ കാണണമെന്നും കേന്ദ്ര വാണിജ്യസെക്രട്ടറി ജി.കെ. പിള്ള പറഞ്ഞു. ലെ-മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രണ്ടുദിവസമായി നടന്ന രാജ്യാന്തര റബര്‍ സമ്മേളനത്തിന്റെ സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

    ഏതാനും വര്‍ഷം മുമ്പ്‌ റബര്‍വില തകര്‍ന്നപ്പോള്‍ തറവില നിശ്ചയിക്കണമെന്നാവശ്യപ്പെട്ട്‌ റബര്‍ കര്‍ഷകര്‍ ഓടിനടന്നു. ആ സ്ഥിതിവിശേഷം ഇനിയുണ്ടാവാതെ നോക്കണം. വിയറ്റ്‌നാമില്‍ വന്‍തോതില്‍ റബര്‍ കൃഷിയിറക്കുകയാണ്‌. ഇത്‌ ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന്‌ കണ്ടറിയണം. കാര്‍ഷികോത്‌പന്നങ്ങളുടെ വില എപ്പോഴും കയറിയിറങ്ങുന്നതാണ്‌ ചരിത്രം.

    കാലാവസ്ഥാവ്യതിയാനം, ജൈവസാങ്കേതികവിദ്യ എന്നിവ റബര്‍ക്കൃഷി മേഖലയിലുണ്ടാക്കാവുന്ന വെല്ലുവിളികളെയും സാധ്യതകളെയും കുറിച്ച്‌ ഗവേഷണം നടത്തണമെന്നും ജി.കെ. പിള്ള അഭിപ്രായപ്പെട്ടു.

    റബര്‍ കയറ്റുമതി മികവിനുള്ള റബര്‍ ബോര്‍ഡിന്റെ അവാര്‍ഡ്‌ പാലാ മാര്‍ക്കറ്റിങ്‌ സൊസൈറ്റിക്ക്‌ അദ്ദേഹം സമ്മാനിച്ചു. സൊസൈറ്റിക്കുവേണ്ടി പ്രസിഡന്റ്‌ പ്രൊഫ. കെ.കെ. എബ്രഹാം അവാര്‍ഡ്‌ ഏറ്റുവാങ്ങി.

    റബര്‍ ബോര്‍ഡ്‌ മുന്‍ ചെയര്‍മാന്‍മാരായ പി.എസ്‌. ഹബീബ്‌ മുഹമ്മദ്‌, പി.ജെ. തോമസ്‌, പി.സി. സിറിയക്‌ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഡോ. വി.സി. മേഴ്‌സിക്കുട്ടി രചിച്ച ‘റബര്‍ നഴ്‌സറി: ഒരു പ്രായോഗിക ഗൈഡ്‌’ എന്ന ഗ്രന്ഥം കേന്ദ്രവാണിജ്യസെക്രട്ടറി പ്രകാശനം ചെയ്‌തു.

    റബര്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ സാജന്‍ പീറ്റര്‍ അധ്യക്ഷത വഹിച്ചു. റബര്‍ ബോര്‍ഡിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ടാണ്‌ രാജ്യാന്തരസമ്മേളനം സംഘടിപ്പിച്ചത്‌. വിയറ്റ്‌നാം, തായ്‌ലാന്‍ഡ്‌, സിംഗപ്പൂര്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്‍പ്പെടെ നിരവധി പ്രതിനിധികള്‍ പങ്കെടുത്തു.
    കടപ്പാട്-മാതൃഭൂമി 10-05-08

    റബ്ബര്‍ കയറ്റുമതി മികവിനുള്ള അവാര്‍ഡ് പാലാമാര്‍ക്കറ്റിംഗ് കോപ്പറേറ്റീവ് സൊസൈറ്റിക്ക് നല്‍കിയത് വിലയിടിക്കുവാന്‍ ആഭ്യന്തര വിപണിയില്‍ ആര്‍എസ്എസ് 4 ന് 91.82 രൂപ വിലയുണ്ടായിരുന്നപ്പോള്‍ 2.13 രൂപയ്ക്ക് കയറ്റുമതി ചെയ്തതിനാവും എന്നുവേണം മനസിലാക്കുവാന്‍. വാണിജ്യ സൊക്രട്ടറി എല്ലാക്കാലത്തും മികച്ച വില കിട്ടുമെന്ന് കര്‍ഷകര്‍ പ്രതീക്ഷിക്കരുത് എന്ന് സൂചന നല്‍കുന്നു. എന്നുവെച്ചാല്‍ റബ്ബര്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ താണ വിലയ്ക്ക് കയറ്റുമതി ചെയ്യിച്ചും ഗുണനിലവാരം കുറഞ്ഞ ബ്ലോക്ക് റബ്ബറും മറ്റും ആഭ്യന്തര വിപണിയേക്കാള്‍ ഡി.ജി.എ.ഫ്.ടി യുടെ സഹായത്താല്‍ ആവശ്യമില്ലാത്ത ഇറക്കുമതി ചെയ്യിച്ചും കര്‍ഷകര്‍ക്ക് കിട്ടുന്ന വിലയില്‍ കുറവുണ്ടാക്കും എന്ന സൂചനയായി വേണം കണക്കാക്കുവാന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓപ്പണ്‍ഓഫീസ്.ഓര്‍ഗില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകളുടെ വിശകലനം കാണുക. ജൈവസാങ്കേതികവിദ്യയുടെ ദോഷ ഫലം കര്‍ഷകരില്‍ എത്തിക്കുവാനാണല്ലോ ജനിതകമാറ്റം വരുത്തിയ റബ്ബര്‍ കൃഷി പുതുപ്പള്ളി റബ്ബര്‍ ഗവേഷണകേന്ദ്രത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.

    വര്‍ദ്ധിക്കുന്ന ക്രൂഡ്ഓയില്‍ വില ഈ അടുത്ത കാലത്തൊന്നും താഴുവാന്‍ പോകുന്നില്ല. റബ്ബറിന്റെ ഉപഭോഗത്തെ സ്വാധീനിക്കുന്നതില്‍ സിന്തറ്റിക് റബ്ബറിന് നിര്‍ണായക പങ്കാണുള്ളത്. അതിനാല്‍ സ്വാഭാവിക റബ്ബറിന് വില കൂടുവാനാണ് സാധ്യത. വിലയിടിയുകയാണെങ്കില്‍ ഉല്പാദനം ക്രമാതീതമായി കുറയും. അതിനാല്‍ ന്യായ വില ലഭിക്കുകയാണെങ്കില്‍ ഒരു പരിധിവരെ വിലയിലെ ഏറ്റക്കുറച്ചില്‍ ഉണ്ടാകാതെ നിലനിറുത്താം. കാര്‍ഷികോല്പന്നങ്ങള്‍ക്ക് വില കൂടുമ്പോള്‍ പണപ്പെരുപ്പം എന്ന സാമ്പത്തിക ശാസ്ത്രം അമിതാബചന്റെ 2.3 കോടി ഷെയര്‍മാര്‍ക്കറ്റില്‍ രണ്ടു കൊല്ലം കൊണ്ട് 23 കോടിയാകുന്നത് പണപ്പെരുപ്പത്തിന് കാരണമാകുന്നത് കാണുന്നതേ ഇല്ല. കൃഷിക്കാരന്റെ കൈയില്‍ പൈസ എത്താന്‍ പാടില്ല. പൈസ ബാങ്കുകള്‍ക്കം കര്‍ഷകന് വായ്പയും ലക്ഷ്യം. ഈ നടപടി കാര്‍ഷിക മേഖലയെ തകര്‍ക്കും.

    റബ്ബറിന്റെ ഭാവി പ്രവചിക്കുന്ന മനോരമയും ഭൂതം വിശകലനം ചെയ്യുന്ന ഞാനും

    അപ്രതീക്ഷിതമായി നീണ്ടു നില്‍ക്കുന്ന വേനല്‍ മഴ ഉല്‍പാദനം കൂട്ടും. സാധാരണ നിലയില്‍ മാര്‍ച്ചോടെയാണ് ടാപ്പിങ് അവസാനിക്കുന്നത്. എന്നാല്‍ ഇക്കുറി ഏപ്രിലിലും നല്ല വെട്ടു കിട്ടുമെന്നാണ് പ്രതീക്ഷ. ഇതിനിടയ്ക്ക് സ്റ്റോക്ക് രണ്ടു ലക്ഷത്തോളം ടണ്ണാകുമെന്ന് കണക്കാക്കുന്നു. ഇറക്കുമതി ഒരു ലക്ഷം ടണ്ണിലെത്തും. കയറ്റുമതിയാകട്ടെ ഉയര്‍ന്ന തോതിലാകാന്‍ സാധ്യത കാണുന്നുമില്ല.

    ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന സ്വാഭാവിക റബറിന്റെ പകുതിയിലധികവും ഉപയോഗിക്കുന്നത് ട്രക്ക് ടയര്‍ മേഖലയാണ്. ടയറിന്റെ ഇറക്കുമതി സ്വാഭാവിക റബറിന്റെ ആവശ്യത്തെ വന്‍തോതില്‍ സ്വാധീനിക്കുമെന്നും വിലയിടിവിന് വഴിവെയ്ക്കുമെന്നുമാണ് ആശങ്ക.

    2008 മാര്‍ച്ച് 24 ന് മനോരമ പത്രത്തില്‍ വന്ന വാര്‍ത്തയിലെ ചെറിയൊരംശമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. റബ്ബറിന്റെ ഭാവി പ്രവചിക്കുന്ന മനോരമയ്ക്ക് ടയറിന്റെ ഇറക്കുമതി കാരണം റബ്ബര്‍ കര്‍ഷകര്‍ക്ക് ലഭിക്കുവാന്‍ പോകുന്ന വിലകുറയുമെന്ന് വ്യാകുലപ്പെടുന്ന മാധ്യമ പ്രമുഖനെ റബ്ബര്‍ കര്‍ഷകരായ നമുക്കു് അഭിനന്ദിക്കാന്‍ കഴിയുമോ?

    2008 ജനുവരി 31 വരെയുള്ള സ്ഥിതിവിവര കണക്കുകള്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചത് വിശകലനങ്ങള്‍ക്കുശേഷം ചുവടെ ചേര്‍ക്കുന്നു. ഭാരം ടണ്ണായി കണക്കാക്കുക.

    • ഉല്പാദനം - 723575
    • ഉപഭോഗം - 713580
    • ഇറക്കുമതി - 79179
    • കയറ്റുമതി - 32163
    • കര്‍ഷകര്‍ വിറ്റത് - 689565
    • ഉല്പന്നനിര്‍മാതാക്കള്‍ വാങ്ങിയത് - 641668
    • തിരിമറി - 6924
    • മാസാവസാന സ്റ്റോക്ക് - 227465

    ഇനം ജനുവരി 31ന് റബ്ബര്‍ ബോര്‍ഡ്
    മുന്നിരിപ്പ് 163530 163530
    ഉല്പാദനം 723575 723575
    ഇറക്കുമതി 78387 79179
    ലഭ്യത 965462 966284
    ഉപഭോഗം 713580 713580
    കയറ്റുമതി 31750 32163
    തിരിമറി -7333 -6924
    നീക്കിയിരിപ്പ് 227465 227465
    ആകെ 965462 966284

    ഇന്‍ഡ്യയില്‍ ഉല്പാദിപ്പിക്കുന്നതിനേക്കാള്‍ താണ ഉപഭോഗം നടക്കുകയും, കര്‍ഷകര്‍ വിപണിയില്‍ വിറ്റതിനേക്കാള്‍ കുറച്ച് മാത്രം ഉല്പന്ന നിര്‍മാതാക്കള്‍ വാങ്ങുകയും, കയറ്റുമതി ചെയ്യുന്നതിന്റെ ഇരട്ടിയില്‍ കൂടുതല്‍ (ഏറിയ പങ്കും പൂജ്യം ശതമാനം ഇറക്കുമതി തീരുവയോടെ) ുല്പന്ന നിര്‍മാതാക്കള്‍ ഇറക്കുമതി ചെയ്യുകയും, ഇവിടെയുള്ള റബ്ബര്‍ തികയുന്നില്ല എന്ന് കാട്ടി ഇറക്കുമതി തീരുവയായ 20% ത്തില്‍ നിന്ന് 7.50% ആയി കുറവുചെയ്യണം എന്ന് ATMA സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പത്രപ്രസ്താവനകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പോള്‍ ജനം സത്യം അറിയുന്നില്ല എന്നതാണ് വാസ്തവം. 2008 ജനുവരി 31 ന് നിര്‍മാതാക്കളുടെ പക്കല്‍ 76925 ടണ്‍ മിച്ചസ്റ്റോക്ക് ശേഖരം നിലനിറുത്തുകയും അന്താരാഷ്ട്ര വിലയേക്കാള്‍ വളരെ താണ വില മാസങ്ങളോളം കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയാണ് ചെയ്തത്. 78885 ടണ്‍ സ്റ്റോക്ക് കര്‍ഷകരുടെ പക്കല്‍ പീക്ക് സീസണില്‍ ഉയര്‍ത്തിക്കാട്ടുന്നത് വിലയിടിക്കാനല്ലാതെ മറ്റെന്തിനാണ്? 2001-02 ല്‍ 26794 തിരിമറികാട്ടി 1999 മുതല്‍ 2003 വരെ റബ്ബറിന്റെ വില അന്താരാഷ്ട്ര ആഭ്യന്തരവിപണിയില്‍ താഴ്തി നിറുത്തിയതിനെപ്പറ്റി അന്വേഷിക്കണമെങ്കില്‍ ഇന്റെര്‍ പോളിന്റെ സഹായം തന്നെ തേടേണ്ടിവരും.

    Latest news: Supply shortage buoys rubber

    2006-07 വര്‍ഷത്തെ റബ്ബര്‍ കയറ്റുമതിയെക്കുറിച്ചുള്ള പൂര്‍ണ വിവരം

    വിവരാവകാശ നിയമപ്രകാരം റബ്ബര്‍ ബോര്‍ഡില്‍ നിന്നും 360 പേജുകള്‍ 2006-07  വര്‍ഷത്തെ കയറ്റുമതിയെക്കുറിച്ചുള്ള പൂര്‍ണ വിവരം രജിസ്റ്റേര്‍ഡ് പാര്‍സലായി ലഭിച്ച വിവരം സസന്തോഷം അറിയിക്കുന്നു.

    റബ്ബര്‍ ഉല്‍പാദനം ഒരു മുന്‍കൂര്‍ പ്രവചനം

    റബറിനുമേല്‍ സമ്മര്‍ദം
    റബര്‍ വിപണിയില്‍ വേനല്‍ മഴ സൃഷ്ടിക്കുന്ന സമ്മര്‍ദം തുടരും. വില കുറയുന്ന പ്രവണത പ്രകടമാകുന്നുണ്ട്.

    അപ്രതീക്ഷിതമായി നീണ്ടു നില്‍ക്കുന്ന വേനല്‍ മഴ ഉല്‍പാദനം കൂട്ടും. സാധാരണ നിലയില്‍ മാര്‍ച്ചോടെയാണ് ടാപ്പിങ് അവസാനിക്കുന്നത്. എന്നാല്‍ ഇക്കുറി ഏപ്രിലിലും നല്ല വെട്ടു കിട്ടുമെന്നാണ് പ്രതീക്ഷ. ഇതിനിടയ്ക്ക് സ്റ്റോക്ക് രണ്ടു ലക്ഷത്തോളം ടണ്ണാകുമെന്ന് കണക്കാക്കുന്നു. ഇറക്കുമതി ഒരു ലക്ഷം ടണ്ണിലെത്തും. കയറ്റുമതിയാകട്ടെ ഉയര്‍ന്ന തോതിലാകാന്‍ സാധ്യത കാണുന്നുമില്ല.

    രാജ്യാന്തര വിപണിയില്‍ ആര്‍എസ്എസ് മൂന്നാം ഗ്രേഡിന്റെ വില കുറഞ്ഞ് കിലോയ്ക്ക് 110 രൂപയ്ക്കടുത്തെത്തി. ക്രൂഡോയില്‍ വിലയും നേരിയ തോതില്‍ താഴ്ന്നു. അവധി വിലകളും കുറയുകയാണ്. മഴയ്ക്കു മുന്‍പ് 105 രൂപയിലെത്തിയ ആര്‍എസ്എസ് നാലാം ഗ്രേഡ് 102.50-103 രൂപ എന്ന തോതിലാണ് വാരാന്ത്യത്തില്‍ ക്ളോസ് ചെയ്തത്.

    വന്‍തോതില്‍ ടയര്‍ ഇറക്കുമതി ചെയ്യാനുള്ള എംഎംടിസിയുടെ നീക്കവും വിപണിയില്‍ ആശങ്ക പരത്തുന്നു.ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന സ്വാഭാവിക റബറിന്റെ പകുതിയിലധികവും ഉപയോഗിക്കുന്നത് ട്രക്ക് ടയര്‍ മേഖലയാണ്. ടയറിന്റെ ഇറക്കുമതി സ്വാഭാവിക റബറിന്റെ ആവശ്യത്തെ വന്‍തോതില്‍ സ്വാധീനിക്കുമെന്നും വിലയിടിവിന് വഴിവെയ്ക്കുമെന്നുമാണ് ആശങ്ക.

    കടപ്പാട്- മനോരമ 24-03-08

    അപ്രതീക്ഷിതമായി നീണ്ടുനില്‍ക്കുന്ന മഴ ടാപ്പിംഗ് തുടര്‍ന്നിരുന്ന തോട്ടങ്ങളിലെല്ലാം റയിന്‍ ഗാര്‍ഡില്ലാത്തതിനാല്‍ പൂര്‍ണമായും ഉല്‍പാദനം നിലച്ച മട്ടാണ്. അതിനാല്‍ത്തന്നെ മാര്‍ച്ച് മാസാവസാന സ്റ്റോക്ക് പ്രതീക്ഷിച്ചതിലും കുറയും എന്ന കാര്യത്തില്‍ സംശയം വേണ്ട. രണ്ട് ലക്ഷത്തോളം സ്റ്റോക്കുണ്ടാകുമെങ്കില്‍ അന്താരാഷ്ട്രവില ഉയര്‍ന്നിരുന്നിട്ടും കയറ്റുമതിയേക്കാള്‍ കൂടുതല്‍ ഇറക്കുമതികളാണല്ലോ നടന്നുവരുന്നത്. അതോടൊപ്പം കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടിയും കണക്കുകളില്‍ എല്ലാമാസവും മാസാവസാന സ്റ്റോക്കിലേക്കാള്‍ ഉയര്‍ത്തിക്കാട്ടിയും നടത്തുന്ന കര്‍ഷക വിരുദ്ധനടപടികള്‍ മറച്ചുവെയ്ക്കുവാന്‍ കഴിയില്ല. 2006-07 ല്‍ ആഭ്യന്തര വിലയേക്കാള്‍ താണവിലക്ക് നടന്ന കയറ്റുമതികള്‍ കര്‍ഷകര്‍ അറിയുന്നില്ല എന്നതാണ് വാസ്തവം. വളരുന്ന ഇന്റെര്‍നെറ്റ് സൗകര്യങ്ങള്‍ വാര്‍ത്തകള്‍ എക്കാലവും മാധ്യമങ്ങള്‍ക്ക് മാനേജ്മെന്റിന്റെ താല്പര്യങ്ങള്‍ക്കൊത്ത് വളച്ചൊടിക്കുവാന്‍ കഴിയില്ല എന്ന അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. 2006-07 ലെ സ്ഥിതിവിവരക്കണക്കുകളുടെ വിശകലനം ഇവിടെ പിഡിഎഫ് ഫയലായി ലഭിക്കും. തായ്‌ലന്‍ഡില്‍ നിന്ന് ഇന്‍ഡ്യയിലേക്ക് നടക്കുന്ന ഇറക്കുമതികള്‍ അന്താരാഷ്ട്ര വില ഉയരുവാന്‍ കാരണമാകും. പക്ഷെ ഇറക്കുമതിചെയ്ത് ആഭ്യന്തര സ്റ്റോക്ക് വര്‍ദ്ധിപ്പിച്ചശേഷം താണവിലയ്ക്കുള്ള കയറ്റുമതി അന്താരാഷ്ട്രവില ഇടിയുവാന്‍ കാരണമാകും. വിവരാവകാശ നിയമം സാധാരണക്കാരന്റെ സഹായത്തിനുള്ളപ്പോള്‍ ജനം അറിയാത്ത തെളിവുകള്‍ റബ്ബര്‍ ബോര്‍ഡില്‍ നിന്നും നേടിയെടുക്കുക എന്നത് ബുദ്ധിമുട്ടുള്ളതല്ലതാനും. മഴ മാനത്ത് കാണുമ്പോള്‍ ഉല്‍പാദനം വര്‍ദ്ധിക്കും സ്റ്റോക്ക് കൂടും എന്നൊക്കെ പത്രത്തില്‍ പ്രസിദ്ധീകരിക്കണമെങ്കില്‍ ഒരു ടയര്‍ നിര്‍മാതാവിന് സ്വന്തം പത്രം തന്നെ വേണം.

    റബ്ബര്‍ കര്‍ഷകര്‍ക്ക് താല്പര്യമുണ്ടെങ്കില്‍ ഇത്തരം വാര്‍ത്തകള്‍ ഒരു പോസ്റ്റ് പാസ്വേര്‍ഡ് ഉപയോഗിച്ച് പ്രസ്തുത പോസ്റ്റ് വായിക്കുവാനുള്ള അവസരവും ഒരു വലിയ ഗ്രൂപ്പിന് ലഭ്യമാക്കുവാന്‍ കഴിയും. ധാരാളം നിര്‍മാതാക്കളുടെ സംഘടനകള്‍ ഇന്‍ഡ്യയില്‍ നിലവിലുണ്ട്. ആട്ടോ ടയര്‍ നിര്‍മാതാക്കള്‍ക്ക് യോഗം ചേര്‍ന്ന് കര്‍ഷകര്‍ക്കും, ഡീലര്‍മാര്‍ക്കും (ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തല്‍) എതിരെ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടെടുക്കുവാന്‍ കര്‍ഷക കൂട്ടായ്മകള്‍ക്കും കഴിയും. ഇന്ന് നിലവിലുള്ള റബ്ബര്‍ കര്‍ഷകകൂട്ടായ്മകള്‍ കര്‍ഷകര്‍ഷകര്‍ക്ക് പ്രയോജനപ്രദമല്ല എന്നതാണ് വാസ്തവം.

    റബ്ബര്‍ കണക്കുകള്‍ 2007 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ

    ഭാരം ടണ്ണില്‍

    മുന്നിരിപ്പ് 2007 ഏപ്രില്‍ ഒന്നിന് : 165190 (കര്‍ഷകരുടെ പക്കല്‍ - 49835, കച്ചവടക്കാരുടെയും പ്രൊസസറുടെയും പക്കല്‍ - 44875, ടയര്‍ നിര്‍മാതാക്കളുടെ പക്കല്‍ - 55342, മറ്റ് നിര്‍മാതാക്കളുടെ പക്കല്‍ - 1513 8)

    കണക്കിലെ തിരിമറി 2006-07 : -6426

    2007 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ

    ഉല്‍പാദനം : 620060

    ഉപഭോഗം : 642570

    ഇറക്കുമതി : 69852

    കയറ്റുമതി : 24110

    തിരിമറി  : -3733

    കര്‍ഷകര്‍ വിറ്റത് : 594220
    ഉല്‍പന്നനിര്‍മാതാക്കള്‍ വാങ്ങിയത് : 564511

    ഡിസംബര്‍ 31 -ന്  നീക്കിയിരുപ്പ്  : 192410 (കര്‍ഷകരുടെ പക്കല്‍ - 70715, കച്ചവടക്കാരുടെയും പ്രൊസസറുടെയും പക്കല്‍ - 59580, ടയര്‍ നിര്‍മാതാക്കളുടെ പക്കല്‍ - 46480, മറ്റ് നിര്‍മാതാക്കളുടെ പക്കല്‍ - 15275)

    കൂടുകല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : Supply and Demand 2007-08 എക്സല്‍ പേജുകളില്‍.

    അടിക്കറിപ്പ് :- പ്രതിമാസ നീക്കിയിരുപ്പിലും ഇറക്കുമതിയിലും വര്‍ദ്ധനവ് സൃഷ്ടിച്ച് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന കര്‍ഷകരുടെ പക്കലുള്ള ഉയര്‍ന്ന സ്റ്റോക്കും തിരിമറി എന്ന അക്കങ്ങളായി  ഉയര്‍ത്തിക്കാട്ടിയും പീക്ക് സീസണില്‍ അന്താരാഷ്ട്ര വിലയേക്കാള്‍ താണ വില ലഭ്യമാക്കുന്നു. ആകെ കര്‍ഷകര്‍ വിറ്റതും ഉല്‍പന്ന നിര്‍മാതാക്കള്‍ വാങ്ങിയതും തമ്മിലുള്ള അന്തരം സ്റോക്കു വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വര്‍ദ്ധിപ്പിച്ചത് ആണ് എന്ന് മനസിലാക്കാം. അന്താരാഷ്ട്ര വില ഉയര്‍ന്നിരുന്നാലും പീക്ക് സീസണില്‍ നടക്കുന്നത് ഗുണനിലവാരം കുറഞ്ഞ ബ്ലോക്ക് റബ്ബര്‍ ഇറക്കുമതി ആകാനാണ് സാധ്യത. തിരിമറി എന്നാല്‍ {(മുന്നിരുപ്പ്  + ഉല്‍പാദനം + ഇറക്കുമതി) - (ഉപഭോഗം + കയറ്റുമതി + തിരിമറി) = നീക്കിയിരുപ്പ്/Balance Stock } .

     

    ഒരു ഓര്‍മ്മക്കുറിപ്പ്

    My first website

    ഇന്റെര്‍നെറ്റില്‍ മലയാളം മലയാളം കൈകാര്യം ചെയ്യുവാനുള്ള സൗകര്യങ്ങള്‍ എനിക്ക് ലഭ്യമല്ലാതിരുന്ന സമയത്ത് ആദ്യമായി ‍ഞാന്‍ ക്വാളിറ്റി റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിക്കുവേണ്ടി ടെക്നോപാര്‍ക്കിലെ ബ്രൈടെക് ലഭ്യമാക്കിയിരുന്ന സൗജന്യ ടെപ്ലേറ്റിലൂടെ പ്രസിദ്ധീകരിച്ചിരുന്നതും ഇപ്പോള്‍ നിലവിലില്ലാത്തതുമായ സൈറ്റിന് ഇവിടൊരു പുനര്‍ജന്മം നല്‍കുകയാണ്. വളരെ സുതാര്യമായ ഒരു പ്രവര്‍ത്തനം പ്രസ്തുത സൊസൈറ്റി കാഴ്ചവെയ്ക്കുകയുണ്ടായി. ലാഭ നഷ്ടങ്ങളില്ലാതെയും, ജാതി - മത - കക്ഷിരാഷ്ട്രീയത്തിന് അതീതമായും പ്രവര്‍ത്തിച്ച സൊസൈറ്റി റബ്ബറിന്റെ വില ന്യായവിലയിലേയ്ക്ക് ഉയര്‍ന്നു കഴിഞ്ഞപ്പോള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നു.

    സൊസൈറ്റിയുടെ ആംഗലേയ സൈറ്റുകള്‍ ഇവയായിരുന്നു.

    ജിയോസിറ്റീസില്‍ എനിക്ക് എന്റെ മുന്‍കാല സൈറ്റിന് പുനര്‍ജന്മം നല്‍കുവാന്‍ കഴിഞ്ഞു.

    ‘റബര്‍ കയറ്റുമതിലക്ഷ്യം കൈവരിക്കും’

    കോട്ടയം: ഈ വര്‍ഷം ലക്ഷ്യമിട്ടിട്ടുള്ള അമ്പതിനായിരം ടണ്‍ റബറിന്റെ കയറ്റുമതി സാധ്യമാകുമെന്നാണു പ്രതീക്ഷയെന്നു റബര്‍ബോര്‍ഡ് ചെയര്‍മാന്‍ സാജന്‍ പീറ്റര്‍.

    കയറ്റുമതി ചെയ്യുന്നവര്‍ മാര്‍ച്ചുമാസം വരെയുള്ള നിരവധി കരാറുകളില്‍ ഏര്‍പ്പെട്ടുകഴിഞ്ഞതിനാല്‍ പ്രതീക്ഷിച്ചത്രതന്നെ റബര്‍ കയറ്റുമതിചെയ്യാനാകുമെന്ന് അദ്ദേഹം പറഞ്ഞു. റബര്‍ബോര്‍ഡിന്റെ കേന്ദ്ര ഓഫീസില്‍ വിളിച്ചുചേര്‍ത്ത കയറ്റുമതിക്കാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍.

    റബറിന്റെ അന്താരാഷ്ട്ര വില കൂടിനിന്നതിനാല്‍ കയറ്റുമതിയുടെ തോത് വര്‍ധിച്ചു. ഈ സാമ്പത്തികവര്‍ഷം ഫെബ്രുവരി 19 വരെ 37880 ടണ്‍ റബറാണു കയറ്റുമതി ചെയ്തത്. ഇതില്‍ 18800 ടണ്‍ ഡിസംബര്‍- ഫെബ്രുവരി മാസങ്ങളിലാണ്.
    കടപ്പാട്- ദീപിക 21-2-08

    ഈ വര്‍ഷത്തെ കയറ്റുമതിയും കഴിഞ്ഞ വര്‍ഷത്തെപ്പോലെയാണെങ്കില്‍ സംസ്ഥാന ഖജനാവിനാവും നഷ്ടം.

    

    Low priced Export Carried out when Average International RSS 3 at Rs. 9779/quintal and Domestic RSS 4 at Rs. 9204/quintal for the year 2006-07

    Country

     

    Tonnes

     

     

    Value

     

     

    Price/quintal

    Sri Lanka

    4760.334

     

     

    418512767.30

     

     

    8792

    Germany

    2658.238

     

     

    179703556.90

     

     

    6760

    Belgium

     

    2323.82

     

     

    148944044.80

     

     

    6409

    Turkey

    1751.453

     

     

    103398298.00

     

     

    5904

    U.S.A

    1566.74

     

     

    125413232.70

     

    8005

    Italy

    1502.555

     

     

    96124643.75

     

     

    6397

    U.K

    1237.515

     

     

    79527309.54

     

     

    6426

    Spain

     

    1203.885

     

     

    95539883.14

     

     

    7936

    Poland

    818.585

     

     

    61524412.50

     

     

    7516

    Bulgaria

    668.73

     

     

    47328823.12

     

     

    7077

    Brazil

    638.955

     

     

    40741305.50

     

     

    6376

    South Africa

    625.39

     

     

    49339286.74

     

     

    7889

    Nether Land

    500.905

     

     

    37602353.95

     

     

    7507

    Hong Kong

     

    257.00

     

     

    22085341.00

     

     

    8594

    Kenya

    174.02

     

     

    15296274.40

     

     

    8790

    France

    135.78

     

     

    10543317.00

     

     

    7765

    Greece

    127.25

     

     

    9487760.00

     

     

    7456

    New Zealand

    102.435

     

     

    6805038.00

     

     

    6643

    Serbia

    96.00

     

     

    6606382.00

     

     

    6882

    Morocco

    86.00

     

     

    6484467.20

     

     

    7540

    Mexico

    41.10

     

     

    2658923.00

     

     

    6469

    Denmark

    21.25

     

     

    1441536.00

     

     

    6784

    Argentina

    16.40

     

     

    1086180.20

     

     

    6623

    Sudan

    16.40

     

     

    1162972.00

     

     

    7091

    Tunisia

    16.4

     

     

    1111250.00

     

     

    6776

    Hungary

    16

     

     

    1107216.00

     

     

    6920

     

    Next Page »